HTML

Tuesday, June 26, 2018

Kerala Police for providing services and information to citizen through portal

പരാതി നൽകാൻ ഇനി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങണ്ടാ, എസ്.എെയെ കാത്ത് നിൽക്കണ്ടാ. പൊതുജനങ്ങൾക്ക് കൂട്ടായി പോലീസിൻെ്റ "തുണ" ഓൺലെെൻ ജാലകമെത്തി.  സേവനങ്ങൾ ഇനി സദാസമയവും അറിയാം, നേടാം. http://t.me/ManuThrissur

സ്വന്തമായി ആദ്യം ലോഗിൻ ക്രിയേറ്റ് ചെയ്യണം. പേര് , വിലാസം തെളിയിയ്ക്കുന്ന രേഖ, മൊബെെൽ നമ്പർ എന്നിവ ചേർത്താൽ എെ.ഡി ശരിയാകും. തുടർന്ന് സ്ക്രീനിൽ തെളിയുന്ന സിറ്റിസൺ ലോഗിൻ ചെയ്യണം. മൊബെെലിൽ ലഭിക്കുന്ന OTP കൊടുത്താൽ  തുണയിൽ അക്കൌണ്ടാകും. ഒരു തവണ അക്കൗണ്ടെടുത്താൽ ആജീവനാന്തം ഉപയോഗിക്കാം. ഒരു എെഡിയിൽ നിന്ന് ഏവർക്കും പരാതി നൽകാനാകും. പോലീസിലെ എസ്.എെ മുതൽ ഡി.ജി.പി വരെ ആർക്കും നേരിട്ട് തുണവഴി പരാതി നൽകാൻ കഴിയും.

മെെക്ക് പെർമിഷൻ, പോലീസ്  ക്ലിയറൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, ജാഥ,പ്രകടനം അനുമതി പത്രം, റോഡപകടങ്ങൾക്കുള്ള ജനറൽ ഡയറികുറിപ്പ്, വാഹനങ്ങളുടെ വിവരങ്ങൾ  എന്നിവയെല്ലാം  തുണ വഴി  ലഭിക്കും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ സിറ്റിയിലെ പീച്ചി, മണ്ണുത്തി, ഗുരുവായൂർ എന്നീ മൂന്ന് പോലീസ് സ്റ്റേഷനുകളിൽ വിജയകരമായി തുണ നടപ്പിലായതിനെ തുടർന്നാണ്  സംസ്ഥാന വ്യാപകമായി പ്രാവർത്തികമാക്കിയത്. മികച്ച രീതിയിൽ 300 പോലീസുകാർക്ക് വെെദഗ്ദ്യ പരിശീലനം നൽകി പദ്ധതി നടപ്പിലാക്കുന്നതിനാൽ ഹെെടെക് ജില്ലയായി തൃശൂർ മാറും.

നിലവിൽ ഒാൺലെെൻ സംവിധാനമാണുള്ളത്. അടുത്തുതന്നെ തുണ മൊബെെൽ ആപ്പും നടപ്പിലാവും.  കാണാതാകുന്നവരുടെ വിവരങ്ങൾ കൃത്യമായി ചേർക്കുന്നതിനാൽ സംസ്ഥാനത്തെ മൊത്തം സ്റ്റേഷനുകളിലെ വിവരത്തിലെ  സമാനത എളുപ്പത്തിൽ കണ്ടുപിടിക്കാനും, പരിശോധിക്കാനും ആർക്കും തുണ വഴി കഴിയും. പഴയ വാഹനങ്ങൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും വാഹനത്തെ സംബന്ധിച്ച കേസുകൾ, വിവരങ്ങൾ തുണയിൽ ഏവർക്കും എടുക്കാം. സിറ്റിസൺ ടിപ്പ് വഴി പോലീസിൻെ്റ നടപടികളിലെ ഗുണദോഷങ്ങളെ കുറിച്ച്  അറിയിയ്ക്കാം. ലഭിച്ച സന്ദേശങ്ങളും, അഭിപ്രായങ്ങളും യഥാസമയം  വിലയിരുത്തും.

THUNA is a new venture of Kerala Police for providing services and information to citizen through portal. Just as the name suggests, THUNA is intended to act as a helping hand to general public. Users will be able to login and download FIRs, raise complaints/service requests and know its processing status. Anonymous tips can also be lodged without logging in.

Send complaints online
Online employee verification
Request character certificate
Online event & performance request
Online protest & strike request
Online procession request
Online mike request
Online NOC request

*Login here :* http://thuna.keralapolice.gov.in/

ആധാരമെഴുത്ത്

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…?
ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.
http://keralaregistration.gov.in/pearlpublic/index.php